ഇന്ത്യയിൽ പരിസ്ഥിതിയുടെ രാഷ്ട്രീയത്തിന് വേണ്ടി നിലകൊണ്ട, നമ്മുടെ സാമൂഹ്യ - രാഷ്ട്രീയ ചർച്ചകളിൽ പരിസ്ഥിതി മുഖ്യവിഷയമായി കൊണ്ടുവന്ന, പരിസ്ഥിതി സംരക്ഷണത്തിൻെറ ആവശ്യകത മനുഷ്യരെ ബോധ്യപ്പെടുത്തിയ മനുഷ്യന്റെ പേരാണ് മാധവ് ധനഞ്ജയ് ഗാഡ്ഗിൽ എന്നത്. ഇക്കോളജിസ്റ്റും എഴുത്തുകാരനും അധ്യാപകനുമൊക്കെയായിരുന്ന ഗാഡ്ഗിലിൻെറ അടിസ്ഥാനപരമായ വാദം സാമൂഹ്യനീതിക്ക് വേണ്ടി ശാസ്ത്രീയതയിൽ ഊന്നിക്കൊണ്ട് പരിസ്ഥിതിയെ സംരക്ഷിക്കണമെന്നതായിരുന്നു. തൻെറ ഗവേഷണങ്ങളിലൂടെ, എഴുത്തിലൂടെ, ഇടപെടലുകളിലൂടെ അദ്ദേഹം നിരന്തരം ഇക്കാര്യം ഉന്നയിച്ച് കൊണ്ടേയിരുന്നു.
സുരക്ഷാ കാരണങ്ങൾ പറഞ്ഞ് ട്വൻ്റി20 ലോകകപ്പിൽ ഇന്ത്യയിൽ കളിക്കില്ലെന്ന ബംഗ്ലാദേശിൻ്റെ തീരുമാനം മാറ്റേണ്ടിവരുമെന്ന് പ്രശസ്ത അന്താരാഷ്ട്ര ക്രിക്കറ്റ് ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ. കമൽറാം സജീവുമായി സംസാരിക്കുന്നു.
ഇന്ത്യയിലെ ആദ്യ ത്രീഡി സിനിമയായ ‘മൈ ഡിയർ കുട്ടിച്ചാത്തന്’ തിരക്കഥ എഴുതിയതിനെ കുറിച്ചും ആദ്യ സംവിധാന സംരംഭമായ 'ഒന്നു മുതൽ പൂജ്യം വരെ' എന്ന സിനിമയെ കുറിച്ചും രഘുനാഥ് പലേരി സംസാരിക്കുന്നു, സനിത മനോഹറുമായുള്ള അഭിമുഖത്തിൻ്റെ മൂന്നാം ഭാഗത്തിൽ.
നാടും വീടുമൊക്കെ വിട്ടാലും പുതിയ ദേശങ്ങളിൽ കാലുറപ്പിച്ച് അവിടത്തെ ഭാഷാഭേദങ്ങൾ സ്വാംശീകരിച്ചാലും ആഴത്തിലേക്കു നീണ്ട ഒരു വേര്, ചാഞ്ഞു പടർന്നൊരു ചില്ല ജന്മദേശത്തിൻ്റെ അടയാളങ്ങൾ വെളിപ്പെടുത്തും. പിന്നീടൊരിക്കലും എനിക്ക് ഭാരതം ഫാരതമായിട്ടുണ്ടാവില്ല, എങ്കിലും തിരുത്താൻ വൈകിപ്പോയ ആ ഉച്ചാരണത്തെറ്റ് എപ്പോഴുമോർക്കുന്നു.
ഒരു സ്പോർട്സ് പ്രണയിക്ക് 2026 ഫുട്ബോൾ വർഷമാണ്. ലോക ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിന് 48 രാഷ്ട്രങ്ങൾ അവസാന പരിശീലനത്തിലാണ്. അമേരിക്കയും മെക്സിക്കോയും കാനഡയും പന്തുരുളുമ്പോൾ ഏറ്റവും കൂടുതൽ കണ്ണുകൾ ഉരുളുന്ന കിടിലൻ കാഴ്ച്ചോത്സവത്തിന്റെ അവസാന മിനുക്കിലുമാണ്. തീർന്നില്ല, അതിന് മുൻപ് വരുന്നുണ്ട് പ്രീമിയർ ലീഗിലെയും ലാ ലീഗയിലെയും ചാമ്പ്യൻസ് ലീഗിലെയും കലാശക്കളികൾ. പ്രേമം ക്രിക്കറ്റിനോണെങ്കിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ട്വൻരി20 ലോകകപ്പ് ഇതാ അടുത്തെത്തി. ഇക്കൊല്ലം ചോദിക്കാവുന്ന പ്രധാന ചോദ്യം ഇന്ത്യയുടെ ടെസ്റ്റ് പരിശീലക സ്ഥാനത്ത് നിന്നും ഗൗതം ഗംഭീർ എന്ന് മാറ്റപ്പെടും എന്നാണ്! ഫുട്ബോളിലെ ഇന്ത്യൻ അവസ്ഥയിൽ കേരളം 2026-ന് വമ്പൻ മാതൃകയാവുമോ എന്ന ചോദ്യവും ഇക്കൊല്ലം ഉന്നയിക്കും. 2026-ലെ കാത്തിരിക്കേണ്ട സ്പോർട്സിനെക്കുറിച്ചാണ് പ്രശസ്ത അന്താരാഷ്ട്ര സ്പോർട്സ് ലേഖകനായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും ചർച്ച ചെയ്യുന്നത്.
തന്റെ പരീക്ഷണം പ്രായോഗികമായില്ല എന്ന ബോധ്യമാണ് എസ്.എൻ.ഡി.പി എന്ന സംഘടനയിൽ നിന്ന് മാറിനിൽക്കാൻ ഗുരുവിനെ പ്രേരിപ്പിച്ചത്. യോഗത്തിന് ജാത്യാഭിമാനം വർധിച്ചുവരുന്നു എന്ന് അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്. ഗുരുവും സംഘടനയും തമ്മിലുള്ള ബന്ധം ഇങ്ങനെയൊക്കെയാകുമ്പോഴും എസ്.എൻ.ഡി.പി. ഇപ്പോഴും ഗുരുവിനെ ഉയർത്തിക്കാണിച്ച് ശ്രീനാരായണ ധർമപരിപാലനം നടത്തുന്നതിന്റെ വിരോധാഭാസത്തെ ചരിത്രം എങ്ങനെ അടയാളപ്പെടുത്തും?
കേരളം എങ്ങനെയാണ് ശ്രീനാരായണഗുരുവിനെ ഉൾക്കൊണ്ടത് എന്ന് വിമർശനാത്മകമായി അന്വേഷിക്കുന്ന പുസ്തകമാണ് എം. ശ്രീനാഥൻ എഴുതിയ ഗുരുവിന്റെ ജാതിയും ജാതിയുടെ ഗുരുവും. റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ഈ പുസ്തകത്തിൽനിന്നുള്ള അധ്യായം കേൾക്കാം, എഴുത്തുകാരന്റെ ശബ്ദത്തിൽ.
സാങ്കേതികരംഗത്തെ ചരിത്രം പരിശോധിച്ചാൽ, Disruptive Technologies മനുഷ്യരിൽ നിന്ന് പഴയ ജോലികൾ എടുത്തുമാറ്റുകയും പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട് എന്ന വാദമുയർത്തുകയാണ് പ്രിയ ജോസഫ്. അതുകൊണ്ട് AI-യുമായി ബന്ധപ്പെട്ട തൊഴിൽനഷ്ടഭീതി അടിസ്ഥാനരഹിതമാണ് എന്ന് നിരവധി മേഖലകളിലെ മാറ്റങ്ങൾ വെച്ചുകൊണ്ട് അവർ എഴുതുന്നു.
ഇരുപത് വർഷങ്ങൾക്കുമുമ്പ് വിട പറഞ്ഞ എഴുത്തുകാരിയായ ഗീതാ ഹിരണ്യനെക്കുറിച്ച് പങ്കാളിയും എഴുത്തുകാരനുമായ ഹിരണ്യൻ ഓർക്കുന്നു. ഹിരണ്യൻ എന്ന എഴുത്തുകാരന്റെയും കാമുകന്റെയും കഥകൂടിയായി അത് മാറുന്നു.ഗീത ഹിരണ്യന്റെ ഓർമദിനം.
എം.ബി. ശ്രീനിവാസനെക്കുറിച്ചും തന്റെ സിനിമാ പാട്ടുകളെക്കുറിച്ചും സംസാരിക്കുന്നു, വി.ടി. മുരളി. സനിത മനോഹറുമായുള്ള അഭിമുഖത്തിന്റെ നാലാം ഭാഗത്തിൽ.
ഈ വർഷത്തിന്റെ അവസാനത്തെ അർധരാത്രിയിൽ ന്യൂയോർക്കിലെ ചരിത്രപ്രസിദ്ധമായ ഓൾഡ് സിറ്റി ഹാളിൽ ചരിത്രപ്രാധാന്യമുള്ള ഒരു സത്യപ്രതിജ്ഞ നടക്കും. പുതുവർഷം പിറക്കുമ്പോൾ ന്യൂയോർക്ക് സിറ്റിയുടെ പുതിയ മേയറായി സൊഹ്റാൻ മംദാനി എന്ന ഏഷ്യൻ വംശജൻ ചുമതലയേൽക്കും. ഡൊണാൾഡ് ട്രംപ് ലോക രാഷ്ട്രങ്ങൾക്കും അമേരിക്കൻ ജനങ്ങൾക്കു തന്നെയും ഭീഷണി മാത്രമുയർത്തുന്ന ഒരു രാഷ്ട്രീയ സാഹചര്യത്തിൽ അമേരിക്കയിൽ നിന്നു തന്നെ ഉയരുന്ന ജനാധിപത്യ ചെറുത്തുനിൽപ്പിൻ്റെ മനോഹരമായ ഉദാഹരണമായി മംദാനി മാറുന്നതെന്തുകൊണ്ടാണ്? റേഷ്യൽ സെൻ്റിമെൻ്റ്സിലേക്ക് വഴിമാറിയ അമേരിക്കയിൽ ഒരു വമ്പൻ തിരിച്ചു വരവ് പ്രതീക്ഷിക്കാമോ? അമേരിക്കയും ട്രംപും മലയാളികളും വിഷയമാവുകയാണ് ന്യൂയോർക്കിൽ മാധ്യമ- അന്താരാഷ്ട്രകാര്യ വിദഗ്ധനായ ഡോ. കൃഷ്ണ കിഷോറും കമൽറാം സജീവും തമ്മിലുള്ള ഈ സംഭാഷണത്തിൽ.
സംവിധായകനും തിരക്കഥാകൃത്തുമായ രഘുനാഥ് പലേരി തൻ്റെ നോവലുകളെക്കുറിച്ചും എഴുത്തുകാരി അഷിതയുമായുള്ള അടുത്ത സൗഹൃദത്തെക്കുറിച്ചും സംസാരിക്കുന്നു, സനിത മനോഹറുമായുള്ള അഭിമുഖത്തിൻ്റെ രണ്ടാം ഭാഗത്തിൽ.
സീനിയർ സിവിൽ പൊലീസ് ഓഫീസറായിരുന്ന ഉമേഷ് വള്ളിക്കുന്നിനെ സർവീസിൽനിന്ന് സർക്കാർ പിരിച്ചുവിട്ടു. 22 വർഷത്തെ പൊലീസ് ജീവിതം അവസാനിക്കുമ്പോൾ ഉമേഷിന്, തന്റെ സർവീസ് ജീവിതത്തെക്കുറിച്ചും ആ ജീവിതത്തിലുടനീളം നടത്തിയ പോരാട്ടങ്ങളെക്കുറിച്ചും സംസാരിക്കാൻ ഏറെയുണ്ട്. കേരള പൊലീസിൽ അരങ്ങേറുന്ന മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ചും നീതിനിഷേധങ്ങളെക്കുറിച്ചും മാത്രമല്ല, സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പൊലീസുകാരൻ അഭിമുഖീകരിക്കുന്ന സംഘർഷങ്ങളെക്കുറിച്ചു കൂടിയാണ്, മനില സി. മോഹനുമായുള്ള ഈ അഭിമുഖത്തിൽ അദ്ദേഹം സംസാരിക്കുന്നത്.
അടിമമക്ക എന്ന ആത്മകഥയിൽ സി.കെ. ജാനു എഴുതുന്നു:
‘‘സ്വന്തമായ നിലനിൽപ്പില്ലാത്തതുകൊണ്ടാണ് ആദിവാസി- ദലിത് വിഭാഗങ്ങൾ ഭൂരിഭാഗവും മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾക്കൊപ്പം പോകുന്നത്. ‘അധികാരം' ഇല്ലാത്തതുകൊണ്ട് ആദിവാസി- ദലിത് വിഭാഗത്തിന്റെ മുഴുവൻ പ്രശ്‌നങ്ങൾക്കും പരിഹാരം കാണാനായിട്ടില്ല. അപ്പോൾ നമ്മുടെ ആളുകൾ രാഷ്ട്രീയപാർട്ടികളുടെ കൂടെ പോകും.
പട്ടികജാതിക്കാരും പട്ടികവർഗ്ഗക്കാരും രാഷ്ട്രീയമായി സ്വയം സംഘടിതരാകേണ്ട കാലം അതിക്രമിച്ചു. നമ്മൾ അധികാരത്തിൽ വന്നാൽ മാത്രമേ നമ്മളുടെ ആളുകളുടെ ദുരിതജീവിതത്തിന് ശാശ്വത പരിഹാരം കണ്ടെത്താൻ കഴിയൂ’’.
റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച സി.കെ. ജാനുവിന്റെ ആത്മകഥ അടിമമക്കയിൽനിന്ന് ഒരു ഭാഗം കേൾക്കാം:
എത്രത്തോളം ജനാധിപത്യപരമായാണ് കേരള പോലീസ് സംവിധാനം പ്രവർത്തിക്കുന്നത്? എന്ത് തരത്തിലുള്ള നവീകരണമാണ് സേനക്കുള്ളിൽ നടക്കുന്നത്? പോലീസ് സേനയിലെ സംഘിവൽക്കരണം ഇല്ലാതാക്കാൻ ആഭ്യന്തരവകുപ്പിന് എന്തുകൊണ്ടാണ് ആർജ്ജവമില്ലാതെ പോവുന്നത്? അഴിമതി നടത്തിയതിനെ തുടർന്ന് ജയിൽ ഡി.ഐ.ജിയെയും, പോലീസ് സ്റ്റേഷനിൽ ഗർഭിണിയെ ക്രൂരമായി മർദ്ദിച്ചതിന് സിഐയെയും സസ്പെൻഡ് ചെയ്യേണ്ടി വന്ന ആഭ്യന്തര വകുപ്പ്, പോലീസ് സംവിധാനത്തിലെ വീഴ്ചകളെ ചൂണ്ടിക്കാണിച്ചതിൻെറ പേരിൽ ഒരു സീനിയർ സി.പി.ഒയെ പെരുമാറ്റദൂഷ്യം ആരോപിച്ച് പിരിച്ച് വിട്ടിരിക്കുന്നു. മാറേണ്ടതുണ്ട് കേരള പോലീസ്... EDITORS ASSEMBLY: മനില സി. മോഹൻ, കെ. കണ്ണൻ, ടി. ശ്രീജിത്ത്.
ഡിജിറ്റൽ ജീവിതത്തിന്റെ ഈ അറ്റമില്ലാത്ത സാധ്യതകളിൽനിന്ന് ഒരു 'പോസ്റ്റ് ഹ്യൂമൻ' പിറക്കുമോ? അനലോഗിനും ഡിജിറ്റലിനും അപ്പുറത്തുള്ള ഒരു മനുഷ്യാവസ്ഥ സാധ്യമാകുമോ? മനുഷ്യർ അവരുടെ ഉണ്മയെ കണ്ടെത്തുന്ന സൗന്ദര്യശാസ്ത്രം ജനിക്കുമോ? ശൂന്യവാദത്തിനും ഭവശാസ്ത്രത്തിനും അപ്പുറത്തുള്ള യാഥാർത്ഥ്യത്തിന്റെ വെളിച്ചം നമ്മിൽ വന്നുചേരുമോ?
ലിറ്റററി എഡിറ്റർ എന്ന നിലയ്ക്ക് ആധുനിക എഡിറ്റർമാരിൽ എന്തുകൊണ്ടും ഒന്നാം സ്ഥാനത്താണ് വ്യക്തിപരമായി ഞാൻ എം. ടിയെ കാണുന്നത്. സാഹിത്യ ബോധത്തെ വലിയ അളവിൽ അദ്ദേഹം വിമലീകരിച്ചു. വെട്ടിച്ചുരുക്കുന്തോറും എഴുത്തിന് കരുത്ത് കൂടുമെന്ന് പഠിപ്പിച്ച എഡിറ്റർ. താൻ എഴുതുന്നതിനപ്പുറത്തുള്ള അനേകം സാഹിത്യ ശൈലീവൈവിധ്യങ്ങളെയും ഭാവുകത്വ വൈവിധ്യങ്ങളെയും ഇരുകരവും നീട്ടി സ്വീകരിച്ച മഹാനായ എഡിറ്റർ എന്നു തന്നെ മലയാളികൾ പറയേണ്ടിയിരിക്കുന്നു
പെരിയാർ ഇ.വി. രാമസ്വാമി ഇപ്പോഴും ദ്രവീഡിയൻ രാഷ്ട്രീയത്തിന്റെ സ്വാധീനശക്തിയായി തുടരുകയാണ്. ദ്രവീഡിയൻ നാഷനലിസം പെരിയാറിനെ ഒരു പ്രവാചകനാക്കി മാറ്റുന്നു- പെരിയാറിൽ തുടങ്ങി പെരിയാറിൽ അവസാനിക്കുന്ന ഒരു ‘പ്രവാചകത്വ'മായി. എന്നാൽ, തമിഴ് നാഷനലിസ്റ്റുകളാകട്ടെ, പെരിയാറിനെ വിട്ടുകളയുന്നു. അതേസമയം, യുക്തിവാദത്തോട് വിമുഖരായവർ തന്നെ പെരിയാറിനെ ഉൾക്കൊള്ളുന്നു. ഇത്തരം സുന്ദരമായ വൈരുധ്യങ്ങൾക്കിടയിലാണ് ഇന്ന് തമിഴ്‌നാട്ടിൽ പെരിയാർ നിലകൊള്ളുന്നത്. ഈ വിരുദ്ധ ധ്രുവങ്ങൾക്കപ്പുറം, ബ്രാഹ്മണിക്കൽ വംശീയതയും ദേശീയതയും ആധിപത്യം ചെലുത്തുന്ന സമകാലിക സാഹചര്യത്തിൽ പെരിയാർ തമിഴ്‌നാടിനെ സംബന്ധിച്ചുമാത്രമല്ല, ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും പ്രസക്തമായ സാന്നിധ്യമാകേണ്ടതുണ്ടെന്ന് എഴുത്തുകാരനും ആന്റി ന്യൂക്ലിയർ ആക്റ്റിവിസ്റ്റുമായ എസ്.പി. ഉദയകുമാർ.
മലയാള കവിതയിൽ ജീവിതത്തോട് ഇത്രയും അടുത്തു നിന്ന്, പ്രാകൃതത്വത്തെ പുണർന്ന് കവിത അതിനു മുമ്പ് സംസാരിച്ചിട്ടില്ല.
വൈലോപ്പിള്ളി തന്റെ കാവ്യജീവിതത്തിന്റെ തുടക്കത്തിലേ സഹ്യന്റെ മകൻ എഴുതി എങ്കിൽ അതിനെ കുറേ കൂടെ ഒളിപ്പിച്ച് മധുരമായി, രണ്ടു ജീവിതം മനുഷ്യർക്കുണ്ട് എന്ന്, അത് ഒളിഞ്ഞിരിക്കയാണ് എന്ന് താനറിയാതെ എഴുതിയതാണ് ഊഞ്ഞാലിൽ. വൈലോപ്പിള്ളി ശ്രീധരമേനോൻ വിട പറഞ്ഞിട്ട് ഇന്നേക്ക് 40 വർഷം തികയുന്നു.
അടിയന്തരാവസ്ഥയ്ക്ക് ശേഷം ജനതാ പാർട്ടിയിൽ ചേരാൻ ഉറ്റ സുഹൃത്തും ഒരു കാലത്തെ സമരസഖാവുമായിരുന്ന ഫിലിപ്പ് എം. പ്രസാദ് ക്ഷണിച്ചിട്ടു പോലും ഇളകാത്ത സുഭാഷ് ചന്ദ്രബോസിനെ ഉൾക്കൊള്ളാനുള്ള മഹാമനസ്‌കത സി.പി.എം. കാണിച്ചില്ല. എഴുപതുകളിലെ ഒരു പ്രമുഖ വിദ്യാർഥി നേതാവിന്റെ അറിയപ്പെടാത്ത ഒരു ജീവിതത്തെക്കുറിച്ച് എഴുതുന്നു, യു. ജയചന്ദ്രൻ, വെയിൽക്കാലങ്ങൾ എന്ന പുസ്തകത്തിൽ.
റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിൽനിന്ന് ഒരു അധ്യായം കേൾക്കാം.